Sunday, December 21, 2014

വേര്

എവിടെയെന്നറിയാത്ത തെരുവു വീഥിയില്‍
വീണു കിടന്നൊരാ വിത്തില്‍ നിന്നും 
പൊട്ടിമുളച്ചു തളിര്‍ത്തു..... 


വരള്‍ച്ചയില്‍ വരണ്ടുണങ്ങിയ 
അമ്മതന്‍ മാറില്‍ നിന്നും 
ചുടുകാറ്റിന്‍ അലകളോടുങ്ങാത്ത
ആഴങ്ങളിലേക്ക് പറിച്ചു നട്ടു, 
മരുപ്പച്ചയില്‍ ആഴ്ന്നിറങ്ങി 
തണല്‍ വിരിച്ച പാതകളോരുക്കി
നിവര്‍ന്നു നിന്നു.....

മര്‍മ്മരം മൂളുന്ന ഇലകളും,
നിറങ്ങളാല്‍ വിരിഞ്ഞ സുഗന്ധ -
ഗന്ധികളായ പൂക്കളും, 
കായ്കളും കനികളും വസന്തവും
തിരികെ വന്ന നാളുകള്‍.......

വീണ്ടുമൊരു വരള്‍ച്ചയില്‍ 
വേരറ്റു പോവാതെ, 
തലമുറകള്‍തന്‍ 
ജീവന്‍റെ തുടിപ്പുകള്‍ 
ശോഷിക്കാതിരിക്കാന്‍
കണ്ണീരുണങ്ങാത്ത ആഴങ്ങളിലേക്ക് 
ആരാലും തിരിച്ചറിയിപ്പെടാതെ
ആഴ്ന്നിറങ്ങി കൊണ്ടേയിരുന്നു.

No comments:

Post a Comment