Tuesday, December 23, 2014

കറിവേപ്പില

സ്വപ്‌നങ്ങള്‍ തന്‍ അഭ്രപാളിയില്‍ 
പ്രവാസത്തിന്‍റെ  കൈപ്പുനീരില്ലായിരുന്നു, 
ചിരകരിഞ്ഞ യൌവനങ്ങള്‍ക്ക്
വിയര്‍പ്പിന്‍റെ ഉപ്പുരസമായിരുന്നു,
ജീവിതയാഥാര്‍ത്യങ്ങള്‍ക്ക് മുന്നില്‍
ത്യാഗത്തിന്‍റെ പുളിപ്പുമായിരുന്നു,
നിറവേറിയ  സാക്ഷാല്‍ക്കാരങ്ങള്‍ക്ക്
സന്തോഷത്തിന്‍റെ മധുരവുമുണ്ടായിരുന്നു,
ജീവിതത്തിന്‍റെ രസക്കൂട്ടുകളില്‍ -
സാന്ത്വനത്തിന്‍റെ  അഭിവാജ്യവുമായിരുന്നു,

എന്നിട്ടും ......


കാലത്തിന്‍റെഅവശതയില്‍

ജീര്‍ണിച്ചമനസ്സുമായി
ജീവിതത്തിന്‍റെ നിറവിലേക്ക്
അലിയാന്‍ ചെന്ന എന്നെ
ചവച്ചരച്ച് തുപ്പിയില്ലേ.....

Sunday, December 21, 2014

വേര്

എവിടെയെന്നറിയാത്ത തെരുവു വീഥിയില്‍
വീണു കിടന്നൊരാ വിത്തില്‍ നിന്നും 
പൊട്ടിമുളച്ചു തളിര്‍ത്തു..... 


വരള്‍ച്ചയില്‍ വരണ്ടുണങ്ങിയ 
അമ്മതന്‍ മാറില്‍ നിന്നും 
ചുടുകാറ്റിന്‍ അലകളോടുങ്ങാത്ത
ആഴങ്ങളിലേക്ക് പറിച്ചു നട്ടു, 
മരുപ്പച്ചയില്‍ ആഴ്ന്നിറങ്ങി 
തണല്‍ വിരിച്ച പാതകളോരുക്കി
നിവര്‍ന്നു നിന്നു.....

മര്‍മ്മരം മൂളുന്ന ഇലകളും,
നിറങ്ങളാല്‍ വിരിഞ്ഞ സുഗന്ധ -
ഗന്ധികളായ പൂക്കളും, 
കായ്കളും കനികളും വസന്തവും
തിരികെ വന്ന നാളുകള്‍.......

വീണ്ടുമൊരു വരള്‍ച്ചയില്‍ 
വേരറ്റു പോവാതെ, 
തലമുറകള്‍തന്‍ 
ജീവന്‍റെ തുടിപ്പുകള്‍ 
ശോഷിക്കാതിരിക്കാന്‍
കണ്ണീരുണങ്ങാത്ത ആഴങ്ങളിലേക്ക് 
ആരാലും തിരിച്ചറിയിപ്പെടാതെ
ആഴ്ന്നിറങ്ങി കൊണ്ടേയിരുന്നു.

പ്രണയം

അവസാനം ഞാന്‍ കാത്തിരുന്ന
നാളുകള്‍ വന്നെത്തി........
ഞാന്‍ ആഗ്രഹിച്ച, ഞാന്‍ സ്വപ്നം കണ്ട
സ്നേഹത്തിന്‍റെ പരിലാളനങ്ങള്‍
അലിഞ്ഞു ചേര്‍ന്ന നാളുകള്‍.....


ഇന്നെനിക്ക് സമയമില്ല ഒന്നിനും
ഓരോ നിശ്വാസത്തിലും നീ മാത്രം,
സെക്കന്റുകളും മണിക്കൂറുകളും
കാലമായി മാറുന്ന
ചിന്തതന്‍ ഇടനാഴികളില്‍,
നിന്‍ പാദസ്പര്‍ശം പതിയുന്ന
താളത്തിലിന്നെന്‍ കരള്‍ തുടിക്കുന്നു
നിന്നിലലിയാന്‍........
നിന്നിലലിഞ്ഞില്ലാതാവാന്‍..

മരണമിന്നെന്‍ പൂമുഖപ്പടിയില്‍
വന്നിരുന്നാലും ഞാന്‍
അതിനെ സന്തോഷത്താല്‍ വരിക്കും
കാരണം നീയെന്നെ തിരിച്ചറിഞ്ഞല്ലോ
എന്നിലെ സ്നേഹത്തിന്‍ ആഴം
ആളെന്നെടുത്തല്ലോ......

ഇനിയൊന്നും നേടുവാനശയില്ലാത്തൊ-
രെന്‍ ജീവിതത്തില്‍
കാലമൊരുപാട് ജീവിച്ചു തീര്‍ക്കണ-
മെനിക്കിനിയും നിന്‍റെ കൂടെ....
നിന്നിലെ മോഹങ്ങള്‍ പ്രണയമായ്
തളിരിടുന നിമിഷങ്ങള്‍തന്‍
ആര്‍ദ്രതയില്‍ വിരിയുന്ന
സ്നേഹം മാത്രം മതി
ഇന്നെനിക്ക് ജീവിക്കാന്‍.....

ആദ്യ രാത്രി

ആകാശ നീലിമയില്‍ അസ്തമയസൂര്യന്‍റെ 
ചുവപ്പ് മാഞ്ഞു തുടങ്ങിയിരിക്കുന്നു, 
ഇരുട്ടിനെ പുണരാന്‍ വെമ്പിനില്‍ക്കുന്ന 
ഭൂമിയുടെ കവിള്‍ത്തടങ്ങളില്‍
ചുമ്പിക്കാനൊരുങ്ങുന്ന നിലാവെളിച്ചവും
കുളിരലകളുടെ കൂട്ടുമായി എന്നെ തഴുകി
തലോടുന്ന ഇളം കാറ്റുമുള്ള സന്ധ്യാ നേരം...

ഓമനത്തം തുളുമ്പുന്ന അവളുടെ മുഖം
ഞാനെന്‍റെ കൈകളാല്‍ തലോടിയതും
ചുവന്നു തളിര്‍ത്ത ചുണ്ടുകളില്‍
വിതുമ്പലായിരുന്നു ആദ്യം,
പിന്നീടതൊരു കരച്ചിലിലേക്കുള്ള
വഴിമാറ്റവും..

കരച്ചിലായിരുന്നു അവള്‍ക്ക്
ആ സന്ധ്യ മുഴുവന്‍
അവളുടെ കരച്ചിലിന്‍റെ
അലയൊടുങ്ങാത്ത തേങ്ങലുകള്‍
എന്‍ ഹൃദയത്തിന്‍ ഭിത്തിയില്‍
നനവുതിര്‍ന്നൊരു കുളിരു കോരിയിട്ടു,

ചുരത്താന്‍ വെമ്പിയ എന്‍ മാറിടത്തിലെ
നിധി കുംഭങ്ങളിലൊന്നില്‍ അവളുടെ
ചുണ്ടുകള്‍ ചേര്‍ത്തു പിടിച്ചപ്പോള്‍
ഞാനനുഭവിച്ച നിര്‍വൃതി ..... ഹോ,,

എനിക്കൊരു മകള്‍ പിറന്നതിന്‍റെ ,
ആദ്യമായ് ഞാനൊരു അമ്മയായതിന്‍റെ
ആദ്യ രാത്രിയായിരുന്നു അന്ന്‍ ..
അമ്മയെന്ന മാധുര്യത്തിന്‍റെയും സഹനത്തിറെയും
സകല ഭാവങ്ങളും എന്നിലേക്കാവാഹിച്ച
ആദ്യ രാത്രി ..